Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്തു കൂടി ഉത്തരേന്ത്യയിൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണം കടുപ്പിക്കുന്നു. പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലയാടുമ്പോൾ. വാലും കൂടെ ആടണമല്ലോ. താനായിട്ടു ഒട്ടും കുറയ്ക്കണ്ടാ എന്ന് തന്നെയാണ് യോഗിയുടെയും നിലപാട്. മോഡി ഇത് വരെ മൃദു മുസ്ലിം വിരുദ്ധനായിരുന്നെങ്കിൽ ഇതാ യോഗി പണ്ട് തൊട്ടേ , യോഗി മാത്രമല്ല യോഗിയുടെ പോലീസും എൻകൗണ്ടർ ടീമുക്കൊക്കെ മുസ്ലിം വിരുദ്ധരാണ്. മുസ്ലിം സമൂഹത്തിനു ഇവരിൽ ആരെയെങ്കിലും തെരുവിൽ കണ്ടാൽ പോലും ഭയമാണ്. ഇന്ത്യ മുന്നണിയിലുള്ളവര്‍ രാജ്യത്തെ വഞ്ചിക്കുന്നവരാണെന്നും അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നും യോഗി ആദിത്യനാഥ് പറയുന്നതിനെ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഭീതിയോടേയാണ് രാജ്യം കേട്ടു കൊണ്ടിരിക്കുന്നത്.

കേരളമടക്കം രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നിടങ്ങളിൽ മുസ്ലിം സമൂഹത്തിനോട് കാട്ടിയ പ്രീണനങ്ങൾ വിലപോകാതെ വന്നപ്പോൾ ഇനി ഭയപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുക എന്ന സമ്മർദ്ദ തന്ത്രമാണ് മോദിയും അമിത്ഷായും യോഗിയുമെല്ലാം അവസാന ലാപ്പിൽ എടുത്തു പ്രയോഗിക്കുന്നത്. പശ്ചിമ ബംഗാളിൽ തങ്ങൾക്ക് 35 സീറ്റ് തന്നാൽ മമതയുടെ ഗുണ്ടകളെ കെട്ടിതൂക്കിയിടുമെന്ന അമിത്ഷായുടെ പ്രഖ്യാപനം മമതയെ പേടിച്ചിട്ടു തന്നെയാണ്. അധികാരത്തിലേറിയാല്‍ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. അതിനര്‍ഥം മോദി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരീഅത്ത് നിയമം ഇവിടെ പ്രാവര്‍ത്തികമാക്കുമെന്നാണോ?……വിശദമായി അറിയാം വീഡിയോയിലൂടെ

Leave a Reply

Your email address will not be published. Required fields are marked *