Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: മയൂർ വിഹാറിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ശ്യാംജിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മയൂർ വിഹാർ ഫേസ് ഒന്നിലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയിലും ഇവരുടെ അമ്മയെ അബോധാവസ്ഥയിലും കണ്ടത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകം നടത്തിയത് അച്ഛനാണെന്ന് സംശയിക്കുന്നതായും ഇയാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് പ്രതിയുടെ മൃതേദഹം കണ്ടെത്തുന്നത്. അതേസമയം, കുട്ടികളുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കിഴക്കൻ ദില്ലിയിലെ ശശി ഗാർഡനിലുള്ള ഒരു വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും വീട്ടിലെ കുടുംബ നാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അടച്ചിട്ട ഫ്‌ളാറ്റിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് ഒരു മുറിയിൽ കുട്ടികളുടെ മൃതദേഹവും മറ്റൊരു മുറിയിൽ അബോധാവസ്ഥയിൽ അമ്മയേയും കണ്ടെത്തിയത്. മയൂർ വിഹാറിൽ ചായക്കട നടത്തിയിരുന്ന ശ്യാംജി മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. കേസിൽ അന്വേഷണം നടവന്നുവരുന്നതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *