Your Image Description Your Image Description
Your Image Alt Text

പത്മജാ വേണുഗോപാൽ പണി തുടങ്ങി , കെ കരുണാകരന്റെ മകളായതിനാൽ കോൺഗ്രസിൽ ഒരു മൂലയിലായിരുന്നു സ്ഥാനമെന്ന് പത്തനംതിട്ടയിലെ ബിജെപിയോഗത്തിൽ തുറന്നു പറഞ്ഞു . ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടുമെന്നും പരിഹസിച്ചു .

‘ഇന്നത്തെ കാലത്തെ ജനങ്ങൾക്ക് പാർട്ടിയൊന്നുമല്ല വലുത്. വികസനമാണ് അവർ നോക്കുന്നത്. ഇന്നത്തെ തലമുറ പഠനത്തിനായി കേരളത്തിൽ നിൽക്കുന്നുണ്ടോ? അവർ നോക്കുന്നത് കാനഡയും മ​റ്റ് വിദേശ രാജ്യങ്ങളുമാണ്. കാരണമെന്താണ്? കേരളത്തിൽ അതിനുളള സൗകര്യമില്ല.

അത് ഞാൻ പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ്. മാതാപിതാക്കൾ ഒ​റ്റയ്ക്ക് താമസിക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഇന്ന് കേരളത്തിലുണ്ട്. അതൊന്നുമില്ലാത്ത നാടാണ് ഞാൻ സ്വപ്നം കാണുന്നത്.

കോൺഗ്രസ് നശിച്ചുവെന്നത് ഈ അടുത്തകാലത്താണ് ഞാൻ മനസിലാക്കിയത്.എന്റെ എല്ലാ കഴിവുകളും ഞാൻ ബിജെപിക്ക് വേണ്ടി ഉപയോഗിക്കും.തിരിച്ചുപോകാൻ വന്നതല്ല ഞാൻ. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് ഞാൻ ഇത്രയും നാൾ കോൺഗ്രസിൽ നിന്നത്. കോൺഗ്രസിന് സ്ത്രീകളോട് പുച്ഛമാണ്ന്നും പത്മജ പറഞ്ഞു.

പത്മജയ്ക്ക് ഇപ്പോഴെങ്കിലും ഇതൊക്കെ പറയാൻ തോന്നിയല്ലോ ? പത്മജയെ പോലെ എത്രയോ സ്ത്രീകൾ കോൺഗ്രസ്സിലുണ്ട് , അവർക്ക് ഒരു പാഠമാകട്ടെ ഇതൊക്കെ , നല്ലതാ , ഇങ്ങനെ തുറന്നു പറയുന്നത് . വേറെ ആരും ഇങ്ങനെയൊന്നും പറയില്ല , പറഞ്ഞിട്ടുമില്ല .

പത്മജ പറയണം . കാരണം നൂലിൽ നിന്നും കെട്ടിയിറക്കിയാണ് നിങ്ങളെ പാർട്ടി ഭാരവാഹിയാക്കിയതും , തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചതും . അല്ലാതെ നിങ്ങളുടെ പ്രവർത്തനം കൊണ്ട് , നിങ്ങളുടെ അധ്വാനം കണ്ടു കൊണ്ട് തന്നതല്ല , നിങ്ങൾ കെ കരുണാകരന്റെ മകളായതുകൊണ്ട് , കെ കരുണാകരന്റെ മനസ്സറിഞ്ഞു തന്നതാണ് .

അവിടെയാണ് നേതാക്കന്മാർക്ക് തെറ്റിയത് . കരുണാകരൻ നിങ്ങളെ പഠിക്കാൻ വിട്ടപ്പോൾ നിങ്ങൾ വിദ്യാര്ത്ഥി രാഷ്ട്രീയത്തിലിറങ്ങി പ്രവർത്തിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് കിട്ടിയ സ്ഥാനമാനങ്ങളുടെ വിലയറിഞ്ഞേനെ .

അല്ലേലും അർഹിക്കാത്തത് , ചുമ്മാതെ കിട്ടുന്നതിന് ഒരു വിലയില്ലല്ലോ , അധ്വാനിച്ചു വിലകൊടുത്ത് വാങ്ങുന്നതിനല്ലേ എപ്പോഴും ഒരു വിലയുള്ളൂ . ആരെങ്കിലും വാങ്ങിച്ചു തരുന്ന ആഹാരത്തിന് വലിയ രുചി തോന്നാറില്ല , വിയർപ്പൊഴുക്കി അധ്വാനിച്ചു വില കൊടുത്ത് വാങ്ങി കഴിക്കുന്ന ആഹാരത്തിനേ രുചിയുണ്ടാകാറുള്ളു .

നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ എല്ലാ കഴിവുകളും ബിജെപിയ്ക്ക് വേണ്ടി ഉപയോഗിക്കണം . എങ്കിലേ അവിടെ ഒരു വില കിട്ടൂ . അവിടെ നിങ്ങൾ അദ്ധ്വാനിക്കാതെ നിങ്ങളെ കൈപിടിച്ചുയർത്താൻ ആരും കാണില്ല . അവിടെ കരുണാകരനോട് കൂറുള്ള , കരുണാകരൻ സഹായിച്ച , കരുണാകരന്റെ സഹായം കിട്ടിയ ആരുമില്ല .

നിങ്ങൾ പാർട്ടിയുടെയും പാർട്ടി പ്രവർത്തനത്തിന്റെയും വില അറിയാൻ പോകുന്നതേയുള്ളു . നിങ്ങളറിയും , അറിയാതെവിടെ പോകാനാ ? നിങ്ങളെ പോലെ എത്രയും സ്ത്രീകൾ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു , അവരാരും കരുണാകരന്റെ മക്കളല്ല , അതുകൊണ്ടവർക്ക് മത്സരിക്കാൻ സീറ്റില്ല , അവരൊക്കെ വെയിലും മഴയും കൊണ്ട് സമരം ചെയ്തവരാ , അവർക്ക് സീറ്റില്ല , സ്ഥാനമില്ല ,കരുണാകരന്റെ മക്കൾക്ക് കൊടുത്തിട്ടേയുള്ളു മറ്റുള്ളവർക്ക് . അതാണ് ഈ പാർട്ടിയുടെ ഗതികേടും .

നിങ്ങളെ പോലെ , എ കെ ആന്റണിയുടെ മകനെപ്പോലെ കുലംകുത്തികളായ മറ്റൊരു നേതാക്കളുടെ മക്കളുമില്ല ഈ പാർട്ടിയിൽ . പിന്നെ നേതാക്കന്മാരോട് ഒന്നേ പറയുവാനുള്ളു , അപ്പന്റെ ചന്തിയിൽ തഴമ്പുണ്ടെന്ന് കരുതി മക്കൾക്കത് കാണില്ല .

അന്തസ്സുള്ള കുടുംബത്തിൽ പിറന്ന നേതാക്കളൊന്നും അവരുടെ മക്കളെ ഇതുപോലെ രാഷ്ട്രീയത്തിലിറക്കി നേതൃസ്ഥാനത്തെടുത്തിരുത്തുകയില്ല . ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കണം . അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഒരു പഞ്ചായത്തിൽ പോലും ചാണ്ടി ഉമ്മനെയോ , അച്ചു ഉമ്മനെയോ മത്സരിപ്പിച്ചിട്ടില്ല . അവരെ അദ്ദേഹത്തിന്റെ സ്വാതീനത്തിൽ ഒരു സ്ഥാനത്തും കേറ്റിവച്ചിട്ടില്ല .

ചാണ്ടി ഉമ്മൻ തന്നെ പ്രവർത്തിച്ചാണ് നേതൃസ്ഥാനത്ത് വന്നത് . പ്രവർത്തനത്തിന്റെ അംഗീകാരമായാണ് എം എൽ എ ആയത് .

Leave a Reply

Your email address will not be published. Required fields are marked *