Your Image Description Your Image Description
Your Image Alt Text

മൂന്നാം സീറ്റ് കൈയിൽ നിന്നും പോയി. രാജ്യ സഭാ സീറ്റും കൈയാലപ്പുറത്തെ തേങ്ങാ പോലെ ഇരിക്കുന്നു. ചോദിച്ചതൊട്ടു കിട്ടിയതുമില്ല . കിട്ടിയതിന്റെ ഉറപ്പു ഉറപ്പാക്കാൻ മുസ്ലിം ലീഗിന് ആകുന്നതുമില്ല, പൊന്നാനിയിലെ പ്രവർത്തകർ മലപ്പുറത്തേക്കും, മലാപ്പറത്തെ സജീവ പ്രവർത്തകർ പൊന്നാനിയിലേക്കും ഓടികളിക്കേണ്ട ഗതികേടിലാണിപ്പോൾ.

മലപ്പുറത്ത് ചെന്നെത്തിയ ഇ ടി മുഹമ്മദ് ബഷീർ കാര്യങ്ങളൊക്കെ വെടിപ്പായി നോക്കുമെന്നു ഏതാണ്ടൊക്കെ ഉറപ്പാക്കിയപ്പോളാണ് അവിടെ ഇടതു സ്ഥാനാർഥിയായ വി വസീഫിന്റെ ജന പിൻതുണ ഏറിവരുന്നു എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ഇ ടിക്കും മലപ്പുറം പുതിയ മണ്ഡലവുമാണ്. പൊന്നാനിയല്ല മലപ്പുറമെന്നു മനസിലായ ഇ ടി പ്ലേറ്റ് ഒന്ന് മാറ്റിപിടിച്ചു. മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളാണിപ്പോ., കാരണം പ്രചാരണം കൊഴുക്കണമെങ്കിൽ കോൺഗ്രസ് കോടി വേണം. അവർ മാറി നിന്നാൽ അവിടെ തീരും മലപ്പുറത്തെ സ്വപ്നങ്ങൾ. അതുകൊണ്ടു മലപ്പുറത്തെ കോൺഗ്രസ് വോട്ടുകൾ പരമാവധി അനുകൂലമാക്കുവാനും അകന്നു നിൽക്കുന്ന പ്രവർത്തകരെ നേതാക്കളെ ഒക്കെ അടുത്ത് നിർത്തുവാനും ഒരു കഠിന പരിശ്രമം തന്നെ ആരംഭിച്ചിരിക്കുന്നു ലീഗും ഇ ടി യും.

മലപ്പുറത്ത് കോൺഗ്രസ് വിമതരാണ് പേടിസ്വപ്നമെങ്കിൽ
പൊന്നാനി ലോക്‌‌സഭ മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥി അബ്ദുൽ സമദ് സമദാനിയുടെ പേടി സമസ്തയുടെ വോട്ടു ചോർച്ച തന്നെ. നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ എന്ന് കൂടി ഓർക്കണം. ഇവിടെയാണ് കെ എസ് ഹംസയുടെ ആ പഴയ ലീഗ് ബന്ധവും, അർഥ ഇടതു നിലപാടുകളും, സി പി എം സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിക്കക്കുന്നതും ഗുണം ചെയ്യുക. സമസ്തയുടെ വോട്ടുകൾ ചോർന്നാൽ അതിനെ മറികടക്കാൻ എങ്ങനെ നീങ്ങണമെന്നതിൽ മുസ്ലിം ലീഗിന് ഇനിയും ധാരണ വന്നിട്ടില്ല. പഴയ ലീഗെ നേതാവാണ് ഇപ്പോൾ സി പി എം ചിഹ്നത്തിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർഥി. കെ എസ ഹംസ. ഈ മുൻ ലീഗ് താരം ലീഗ് വോട്ടുകളും, കോൺഗ്രസ് വോട്ടുകളും ചോർത്തുമെന്നത് പകൽ പോലെ വ്യക്തമാണ്. കാരണം ഹംസയുടെ സി പി എമ്മിലേക്കുള്ള വരവ് തന്നെ ലീഗിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ തങ്ങൾക്കു ലഭിക്കേണ്ട വോട്ട് പരമാവധി സമാഹരിക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ ലീഗിന് മുന്നിൽ യു.ഡി.എഫ് ബന്ധം ശക്തമാക്കുക. അതിനായി പ്രാദേശിക നേതൃത്വങ്ങൾക്ക് നി‌ർദ്ദേശം നൽകി വിശദീകരണവും നൽകി കാത്തിരിക്കുകയാണ് ലീഗ് .

പ്രചാരണത്തിന് കോൺഗ്രസിന്റെ മുൻനിര നേതാക്കളെ ഇറക്കി ഐക്യസന്ദേശം താഴേത്തട്ടിലെത്തിക്കും. കാരണം പ്രാദേശിക കോൺഗ്രസ് നേതാക്കളെ ലീഗിന് അത്ര ഇഷ്ടമില്ല. സ്ഥാനങ്ങളെ ചൊല്ലി അഞ്ചു തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ലീഗ് കോൺഗ്രസ് തർക്കങ്ങളിൽ ഇപ്പോൾ തന്നെ മുന്നണിക്കുള്ളിൽ മുറുമുറുപ് കൂടുതലാണ്.

അബ്ദുൽ സമദാനിക്കു പൊന്നാനിയിൽ ജയിക്കണോ, ലീഗിന്റെ നീക്കുപോക്കുകൾ ഇങ്ങനെയാണ് ചെറിയമുണ്ടം പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലീഗ്കോൺഗ്രസിന് വിട്ടുകൊടുക്കും. ഇപ്പോൾ നടക്കുന്ന വല്യേട്ടൻ മനോഭാവവും ലീഗ് ഉപേക്ഷിക്കും.
ഏഴു അസംബ്ലി സീറ്റിൽ നാലിടത്തും എൽ.ഡി.എഫാണെ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയ്‌ക്കൽ, തിരൂരങ്ങാടി,​ തിരൂർ മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇ.കെ സുന്നികൾക്ക് നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാടാണ് തിരൂരങ്ങാടി. സമസ്തയുടെ പ്രഹരം ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. ഇതു മറികടക്കാൻ എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി മണ്ഡലങ്ങളിൽ വോട്ടുവിഹിതം ഉയർത്താൻ എന്ത് പോംവഴിയെന്നാലോചിച്ചിരിക്കുകയാണ് ലീഗ് നേതാക്കൾ

സമസ്ത പ്രസിഡന്റ്ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തി സമദാനി പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. പക്ഷെ തങ്ങളുടെ മറുപടി എന്തായിരുന്നു എന്നത് രഹസ്യം.ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാമെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയേയും സമദാനി കൂട്ടുപിടിക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ ലീഗിന് വരേണ്ട വോട്ടുകൾ കുറഞ്ഞാൽ ആറായിരമെന്ന കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ ഇത്തവണ ഏതാണ്ടൊക്കെ തീരുമാനമാകും. കോൺഗ്രസിനോടുള്ള പ്രതിഷേധമായി വോട്ടു ചെയ്യാതെ മാറിനിൽക്കണമെന്നാണ് സമസ്ത രഹസ്യമായി ആവശ്യപ്പെടുന്നത്. ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താതെ ഭൂരിപക്ഷം ഗണ്യമായി കുറച്ച് മറുപടി നൽകണമെന്ന പക്ഷക്കാരും സമസ്തയിലുണ്ട്.

ഇടഞ്ഞാൽ ലീഗിനാണ് നഷ്ടമെന്ന് ബോദ്ധ്യപ്പെടുത്താൻ സമസ്ത ശ്രമിച്ചാൽ വോട്ടു ചോരാം. സംഘടനാപരമായി സമസ്ത ഇതിനു തുനിയില്ല. അതേസമയം, സമസ്തയുടെ പണ്ഡിതരെ അപമാനിച്ചവർക്ക് മറുപടി നൽകേണ്ടത് അഭിമാന പ്രശ്നമാണെന്നും ഇല്ലെങ്കിൽ ലീഗിനു കൂടുതൽ വിധേയപ്പെടേണ്ടി വരുമെന്നും കാട്ടി ലീഗ് വിരുദ്ധർ സമസ്തക്കുള്ളിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഈ ടി യും അബ്ദുള്സമ്മദ് സമദാനിയും ഒരല്പം കരുതിയിരിക്കണം. പഴയത് പോലെയല്ല പൊന്നാനിയും മലപ്പുറവും ഇപ്പൾ, അഞ്ചുവർഷം കൊണ്ട് രാഷ്ട്രീയ സമവാക്യങ്ങൾ മാറിയ ഇരു മണ്ഡലങ്ങളിലും സീറ്റ് വച്ച് മാറ്റം കൊണ്ട് ഒരു പരിഹാരമാകുമെന്നു കരുതുന്നവർ ഏതു സാഹചര്യത്തെയും നേരിടാനും തയ്യാറായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *