Your Image Description Your Image Description
Your Image Alt Text

ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ഇരയാകുന്ന വയോധികരുടെ എണ്ണത്തിലും വർദ്ധനവ്. കുട്ടികളെയും സ്ത്രീകളെയും തെരഞ്ഞുപിടിച്ചു കൊല്ലുന്ന ഇസ്രായേലിന്റെ വംശഹത്യയുടെ ഭീകരമുഖമാണ് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബോംബിങ്ങിൽ വീടുകൾ തകർന്നാണ് വയോധികരിൽ കൂടുതൽ പേരും കൊല്ലപ്പെട്ടത്. ശാരീരിക അവശതകൾ മൂലം വീടുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തവരെയും ഇസ്രായേൽ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. മുറിവേറ്റ പലർക്കും ചികിത്സ പോലും ലഭിക്കുന്നില്ല. വീടുകൾ തകർന്നതോടെ സ്ത്രീകളടക്കമുള്ള വയോധികർ തെരുവുകളിൽ അന്തിയുറങ്ങുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളിൽ ഗസ്സ മുനമ്പിൽ താമസിക്കുന്ന വൃദ്ധരിൽ 1049 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുന്നറിയിപ്പുകൾപോലും നൽകാതെ വീടുകൾക്ക് നേരെ നടത്തുന്ന അക്രമണത്തിലാണ് പലരും കൊല്ലപ്പെട്ടത്. വീടുകൾ ഒഴിയാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടു പിന്നാലെ ബോംബിട്ടും കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരേക്കാൾ ഇരട്ടിയിലേറെ ആളുകൾക്ക് മാരകമായി പരിക്കുകളേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *