Your Image Description Your Image Description
Your Image Alt Text

എടവണ്ണപ്പാറയിൽ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ മാസ്റ്ററിനെതിരെ ചില വെളിപ്പെടുത്തലുകളുമായി മുൻ വിദ്യാർത്ഥി രംഗത്ത്. കരാട്ടെ ക്ലാസിൽ മാസ്റ്റർ സിദ്ദിഖ് അലി തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അവർ വെളിപ്പെടുത്തി. പരിശീലനത്തിൻ്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാൾ തൻ്റെ ദേഹത്ത് സ്പർശിക്കുന്നത്.എട്ട് വയസ് മുതൽ കുട്ടികളെ ഇയാൾ പീഡിപ്പിക്കാറുണ്ടെന്ന് അവർ പറഞ്ഞു. പരിധി കടന്നപ്പോൾ ക്ലാസുകൾ നിർത്തി ഇയാൾക്കെതിരെ പരാതി നൽകിയെന്നും യുവതി പറഞ്ഞു. എന്നാൽ ഇയാളുടെ ഭീഷണിയെ തുടർന്ന് യുവതിക്ക് പരാതി പിൻവലിക്കേണ്ടി വന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയെക്കുറിച്ചും അവർ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും തനിക്കറിയാമെന്നും അവരെ കൊല്ലാൻ പോലും സിദ്ദിഖ് അലി മടിക്കില്ലെന്നും പെൺകുട്ടി ഒരു പറഞ്ഞു.

സിദ്ദിഖ് അലിയെ മഞ്ചേരി പോക്‌സോ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വാഴക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു പോക്‌സോ കേസിൽ സിദ്ദിഖ് അലി റിമാൻഡിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിൽ ടോപ്പും ഷാളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *