Your Image Description Your Image Description
Your Image Alt Text

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെ പരാതി നല്‍കിയ സന്ദേശ്ഖാലിയിലെ സ്ത്രീകളെ പൊലീസ് ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അമിത് മാളവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

”ഷാജഹാന്‍ ഷെയ്ഖിന്റെയും അദ്ദേഹത്തിന്റെ ആളുകളുടെയും സ്വേച്ഛാധിപത്യത്തെക്കുറിച്ച്‌ മാധ്യമങ്ങളുടെയും ഗവര്‍ണറുടെയും മുമ്ബില്‍ പരാതിപ്പെട്ട സന്ദേശ്ഖാലിയിലെ സ്ത്രീകളെ വെസ്റ്റ് ബംഗാള്‍ പൊലീസ് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയി. അവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് എങ്ങനെ ഉറപ്പാക്കും. മമത ബാനര്‍ജി എവിടെ? എന്തുകൊണ്ടാണ് അവര്‍ പൊലീസിന് പിന്നില്‍ ഒളിച്ചിരിക്കുന്നത്?”, അമിത് മാളവ്യ ചോദിച്ചു.

എന്നാല്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്ന സ്ത്രീയെ മറ്റൊരു കേസില്‍ വിളിച്ചതാണെന്ന് വ്യക്തമാക്കി ബംഗാള്‍ പൊലീസ് രംഗത്തെത്തി. സന്ദേശ്ഖാലിയിലെ സ്ത്രീകളില്‍ നിന്ന് ബലാത്സംഗമോ ലൈംഗികാതിക്രമമോ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *