Your Image Description Your Image Description
Your Image Alt Text

50 കോടി രൂപ സംസ്ഥാനത്തെ അതി ദാരിദ്ര നിർമാർജ്ജന പരിപാടിക്കായി വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ‌‌ അതിദാരിദ്ര്യം ഇല്ലാതാക്കാൻ 2025 നവംബറോടെ ലക്ഷ്യമിട്ടാണ് പണം നീക്കവയ്ക്കുന്നത്. 1868. 32 കോടി രൂപ ഗ്രാമ വികസനത്തിനും സാക്ഷരത പരിപാടിക്ക് 20 കോടിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി രൂപയും അനുവദിച്ചു.

പുനർഗേഹം പദ്ധതിക്ക് 40 കോടി അനുവദിച്ചു. തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പദ്ധതി ആണിത്. അഞ്ച് കോടി രൂപ പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിനും മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിന് 11 കോടിയും വകയിരുത്തി.

മത്സ്യഫെഡിന് മൂന്നു കോടി രൂപയും ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടിയും നീക്കിവച്ചു. അഞ്ച് കോടിയാണ് നീണ്ടകര വല ഫാക്ടറിക്ക് അനുവദിച്ചത്. പത്തുകോടി മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനും തീരദേശ വികസനത്തിന് പത്തുകോടി രൂപയും വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *