Your Image Description Your Image Description
Your Image Alt Text

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. പലപ്പോഴായി താൻ കടന്നുവന്ന വഴികളെ കുറിച്ച് ബീന സംസാരിച്ചിട്ടുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ മനസ്സ് തകർന്ന ഒരു നിമിഷത്തെ കുറിച്ച് ബീന ആന്റണി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്. ‘എന്റെ കല്യാണവും മോൻ ഉണ്ടായതുമൊക്കെയാണ് സന്തോഷങ്ങൾ. ഒരുപാട് പേർ എന്നെയൊരു നല്ല ആർട്ടിസ്റ്റായി കാണുന്നുണ്ട്. കേരളത്തിലെ ഏതൊരു വീട്ടിലേക്കും നമുക്ക് കയറി ചെല്ലാം. എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും. ദുഖമാണെങ്കിൽ, ഈ അടുത്ത് ഒരുപാട് എന്നെ തളർത്തിയ ഒരു സംഭവം നടന്നു. അപ്പച്ചനും അമ്മച്ചിയും നഷ്‌ടമായ ദുഃഖം ഏറ്റവും വലുതായിരുന്നു. എന്നാൽ അതിനേക്കാളും ദുഃഖം സമ്മാനിച്ച ഒരു വേർപാട് ഉണ്ടായി. ലോക്ക്ഡൗൺ സമയത്ത് ഒരു ഒക്ടോബറിൽ എന്റെ ചേച്ചിയുടെ മകൻ മരിച്ചുപോയി. 22 വയസ്സായിരുന്നു പ്രായം. പെട്ടെന്നൊരു ദിവസം അവന്റെ ശരീരം മുഴുവൻ നീര് വന്നു. ചേച്ചി വിളിച്ച് ഇക്കാര്യം പറഞ്ഞു. വേഗം തന്നെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. ചെറിയ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറെ കണ്ടശേഷം ഒരു രണ്ടോ മൂന്നോ ആഴ്ചകൂടിയെ അവൻ നമ്മളോട് ഒപ്പം ഉണ്ടായിരുന്നുള്ളൂ. കിഡ്‌നി തകരാറായിരുന്നു. അതിന് ചികിത്സിക്കാനുള്ള സമയം പോലും നമുക്ക് കിട്ടിയില്ല, അപ്പോഴേക്കും കോവിഡും ബാധിച്ചു, അവൻ പോയി. മക്കൾ നഷ്ടപെടുമ്പോഴുള്ള വേദന, അത് വലിയ നഷ്ടം തന്നെയാണ്. ലോക്ക്ഡൗൺ ഒക്കെ കാരണം ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയമായിരുന്നു. മനസ്സ് ആകെ കൈവിട്ടു പോയ സമയമായിരുന്നു അത്,’ ബീന ആന്റണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *