Your Image Description Your Image Description

രാജ്യത്ത് പൊതു, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപം പെരുകിവരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവർഷം 9338 കോടി രൂപയുടെ അധികനിക്ഷേപമാണ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാത്തതായി കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കാണിത്. നടപ്പു സാമ്പത്തികവർഷത്തെ കണക്ക് അടുത്ത മാർച്ച് 31-ന് ശേഷമേ വരൂ. കാലാവധി പൂർത്തിയായി 10 വർഷം പിന്നിട്ടിട്ടും അവകാശികളാരും എത്താതിരിക്കുന്ന നിക്ഷേപത്തെയാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുക. ഈ തുക പിന്നീട് അതത് ബാങ്കുകൾ റിസർവ് ബാങ്കിലേക്ക് കൈമാറും.

മാർച്ച് 31-വരെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെല്ലാമായി കെട്ടിക്കിടക്കുന്ന നിക്ഷേപം 36,185 കോടി രൂപയാണ്. കഴിഞ്ഞവർഷം മാർച്ച് 31-ന് 27,921 കോടി രൂപയായിരുന്നു. അതായത്, 8264 കോടി രൂപ അധികം. സ്വകാര്യബാങ്കുകളിലായി മാർച്ച് 31 വരെ കെട്ടിക്കിടക്കുന്ന നിക്ഷേപം 6087 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാർച്ച് 31 വരെ ഇത് 5013 കോടിയായിരുന്നു. അതായത് 1074 കോടി രൂപ അധികം.

Leave a Reply

Your email address will not be published. Required fields are marked *