Your Image Description Your Image Description
Your Image Alt Text

ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി. ജാംബൂവാ ജില്ലയിലെ നാല് ചർച്ചുകളുടെ മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്. 50 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചർച്ചിൽ അതിക്രമിച്ചു കയറിയത്.

മൂന്ന് പള്ളികളിൽ കെട്ടിയ കൊടി ഇതിനോടകം അഴിച്ചുമാറ്റി. ധംനിനാഥിലെ ചർച്ചിൽ കെട്ടിയ കൊടി ഇതുവരെ അഴിച്ചു മാറ്റിയിട്ടില്ല. ദാബ്തല്ലേ, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി.എസ്.ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. വീടുകളിലും സ്ഥാപനങ്ങളിലും കൊടി കിട്ടുമെന്നും ചർച്ചുകൾ മാത്രം ഒഴിവാക്കാൻ കഴിയില്ലെന്നുമാണ് കൊടി കെട്ടാനെത്തിയവർ പറഞ്ഞത്. കൊടി കെട്ടിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ഇതുവരെ കൂട്ടാക്കിയില്ല. പ്രശ്‌നം സംസാരിച്ചു തീർക്കാമെന്ന നിലപാടിലാണ് പൊലീസെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *