Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകമാണെന്നും വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ടെന്നും  എഴുത്തുകാരന്‍  എം. മുകുന്ദൻ.

ഇടത് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ ഇടര്‍ച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാര്‍ ചെയ്യുന്നതെന്നും മുകുന്ദൻ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട്കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, ഇതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. വാസുദേവന്‍ നായര്‍ വിമര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ്  അധികാരവിമര്‍ശനവുമായി എം. മുകുന്ദനും രംഗത്തെത്തിയിരിക്കുന്നത്.

സിംഹാസനമല്ല ജനങ്ങളാണ് വലുതെന്ന് എം. മുകുന്ദൻ പറഞ്ഞു.
രക്തം ചിന്തി കഷ്ടപെട്ടാണ് പലരും സിംഹാസനത്തിൽ എത്തുന്നത്. അവിടെ എത്തിയശേഷം അത് പലരും മറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്‍റെ രുചി അറിഞ്ഞവരാണ്. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങള്‍ വരുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *