Your Image Description Your Image Description

തിരുവനന്തപുരം : വെള്ളറടയില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് അയൽക്കാരനായ വിനോദ് കൊലപ്പെടുത്തിയത്.

മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ച സഹോദരൻ സന്തോഷിനെയും പോലീസ് കസ്റ്റ‍ഡിയിലെടുത്തു. പ്രതി വെളിപ്പെടുത്തിയ പ്രകാരം അയാളുടെ ഭാര്യാമാതാവിന്റെ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.

ജൂൺ 12 നാണ് പ്രിയംവദയെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല.  ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി പോലീസിൽ മൊഴി നൽകി.

ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്നാണ് സരസ്വതിയുടെ മരുമകന്‍ വിനോദിനെ ചോദ്യം ചെയ്യുന്നത്. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചത്. സാമ്പത്തികമായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *