Your Image Description Your Image Description

മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. മൂന്ന് വനിതാ നക്സലുകളെയും ഒരു പുരുഷനെയുമാണ് വധിച്ചത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.

2026 മാർച്ചോടെ ഇന്ത്യയിലെ നക്സൽ ഭീഷണി പൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ബഹുമുഖ പദ്ധതികളുട ഭാഗമാണ് ഈ ഓപ്പറേഷൻ. ഇടതുപക്ഷ ഭീകരവാദത്തിനെതിരെ ഇന്ത്യ പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *