Your Image Description Your Image Description

ഇൻഷുറൻസ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി യുഎഇ. 2027-2030 കാലയളവിൽ 50% മുതൽ 60% വരെ സ്വദേശിവൽക്കരണമാണ് ലക്ഷ്യം. കമ്പനിയുടെ വലുപ്പം അനുസരിച്ചാണ് സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുക. 2 മുതൽ 19 വരെ ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണം.ഇരുപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളിൽ 30% സ്വദേശിവൽക്കരണം നടപ്പാക്കണം. സ്ഥാപനത്തിന്റെ നിർണായക പദവികളിൽ 45%, സിഇഒ അല്ലെങ്കിൽ ജനറൽ മാനേജർ തസ്തികകളിൽ 30% സ്വദേശിവൽക്കരണം എന്നിങ്ങനെയാണ് നിയമം അനുശാസിക്കുന്നത്. യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനി ഫെഡറൽ നാഷനൽ കൗൺസിലിലാണ് (എഫ്എൻസി) ഇക്കാര്യം അറിയിച്ചത്.

ഈ മാസം ഒന്നുവരെയുള്ള കണക്കനുസരിച്ച് ഇൻഷുറൻസ് മേഖലയിലെ 9,773 ജീവനക്കാരിൽ 22.09% (2,159 പേർ) സ്വദേശികളാണ്. ഇത് ഈ രംഗത്തെ സ്വദേശിവൽക്കരണ അനുപാതത്തിൽ ശ്രദ്ധേയമായ പുരോഗതിക്ക് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2026നകം സ്വദേശിവൽക്കരണ തോത് 30% ആക്കി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *