Your Image Description Your Image Description

മുംബൈ: ഇന്ത്യയിൽ പിടിച്ചെടുക്കുന്ന കള്ളക്കടത്തുസ്വർണം മാറ്റുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക്. അതേസമയം 2024-25 സാമ്പത്തികവർഷം ഇത്തരത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം ആർബിഐയുടെ കരുതൽ ശേഖരത്തിലേക്ക്‌ മാറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

 

ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്‌പിഎംസിഐഎൽ) പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ്‌പിഎംസിഐഎല്ലിലാണ്, ഇത്തരത്തിൽ പിടിച്ചെടുക്കുന്ന സ്വർണം സംസ്കരിച്ച് ശുദ്ധീകരിക്കുന്നത്.

 

അതിർത്തികൾ വഴിയും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അനധികൃതമായി കടത്തുന്ന സ്വർണം, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ), കസ്റ്റംസ് വകുപ്പുമാണ് പ്രധാനമായും പിടിച്ചെടുക്കുന്നത്. കേസ് തീരുന്ന മുറയ്ക്ക് ഈ സ്വർണം എസ്‌പിഎംസിഐഎല്ലിലേക്ക്‌ കൈമാറും. ഇവിടെ സംസ്കരിച്ച് അന്താരാഷ്ട്രനിലവാരത്തിലുള്ള ബുള്ള്യൻ ബിസ്‌കറ്റുകളാക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക്‌ മാറ്റുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ ഡിആർഐയും കസ്റ്റംസും ചേർന്ന് ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്.

 

മുൻപ് പിടിച്ചെടുത്ത സ്വർണം എസ്ബിഐ വഴി ലേലം ചെയ്യുകയായിരുന്നു രീതി. ഇതുവഴി, പിടിച്ചെടുക്കുന്ന സ്വർണം വീണ്ടും വിപണിയിലേക്കെത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക്‌ മാറ്റാൻ തുടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *