Your Image Description Your Image Description

ലോസ് ആഞ്ജലിസ് : കുടിയേറ്റ നയത്തിനെതിരേ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധത്തിന് നാലാം നാളിലും തുടരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡുകൾ രംഗത്തിറങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല.

പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം 700 മറൈന്‍ സൈനികരെ സ്ഥലത്ത് വിന്യസിച്ചത്. ഇന്നലെ മുന്നൂറോളം വരുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചതിന് പുറമേയാണിത്. പ്രതിഷേധം തുടര്‍ന്നാല്‍ 2000 നാഷണല്‍ ഗാര്‍ഡിനെ കൂടി അയയ്ക്കുമെന്നാണ് റിപോർട്ടുകൾ ഉണ്ട്.

അതെ സമയം, പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പാരമൗണ്ട് ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളില്‍ കൂട്ടംചേരല്‍ നിരോധിച്ചു. ഡൗണ്‍ടൗണിലെ പ്രധാന ‘101 ഫ്രീവേ’, പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകള്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു.

പോലീസിനുനേരേ കല്ലും റബ്ബര്‍ ബുള്ളറ്റും പുകബോംബും എറിഞ്ഞു. റബ്ബര്‍ ബുള്ളറ്റ് ഏറ്റ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ചാനല്‍ നയന്റെ റിപ്പോര്‍ട്ടര്‍ ലോറന്‍ ടൊമാസിക്കാണ് പരിക്കുപറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 39 പേരെ അറസ്റ്റുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *