Your Image Description Your Image Description

വിരാട് കൊഹ്‍ലിയെയും രോഹിത് ശര്‍മയെയും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം. ടെസ്റ്റ് ക്രിക്കറ്റിലാണ് താരങ്ങളെ താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരെയും താരതമ്യപെടുത്താന്‍ സാധിക്കില്ലെന്നും, പ്രത്യേകിച്ച് കോഹ്‌ലിയുടെ മികച്ച ഓവര്‍സീസ് ട്രാക്ക് റെക്കോര്‍ഡ് നമ്മുടെ മുന്‍പിലുണ്ടല്ലോ എന്നും മഞ്ജരേക്കര്‍ പറയുന്നു.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്നാണ് ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങും.

ഇതിനിടെയാണ് രോഹിത്തിനെയും കോഹ്‍ലിയെയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് നിര്‍ത്താമെന്നും എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരേ തലത്തില്‍ ഇരുവരെയും കാണാനാകില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞത്.

ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇല്ലെങ്കില്‍ തനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമെന്ന് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടുത്തിടെ പറഞ്ഞിരുന്നു. കുറച്ചുകാലമായി എന്നെ അലട്ടുന്ന ഒരു കാര്യം ഞാന്‍ പറയാം. ഗില്‍ പറഞ്ഞതിനെ കുറിച്ചല്ല, മറിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ആളുകള്‍ രോഹിത്തിനെയും വിരാടിനെയും എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് എന്നെ അലട്ടുന്നത്. നമ്മള്‍ അവരെ ഒരുമിച്ച് രോ- കോ എന്ന വരെ വിളിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതില്‍ തെറ്റൊന്നുമില്ല. വൈറ്റ് ബോളില്‍ ഇരുവര്‍ക്കും ഏകദേശം സാമ്യമുള്ള കണക്കുകളാണുള്ളത്. പക്ഷേ, റെഡ് ബോളില്‍ അവരുടെ വ്യതാസം വ്യക്തമാണ്. ഈ ഫോര്‍മാറ്റില്‍ അവരെ ഓരേ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല,’ മഞ്ജരേക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *