Your Image Description Your Image Description

വട്ടിയൂർക്കാവ് : മഴക്കാലത്ത് റോഡുപണി തുടങ്ങിയതോടെ ഗതാഗതയോഗ്യമായ റോഡ് നഷ്ട‌പ്പെട്ടതിന്റെ ദുരിതത്തിൽ നാട്ടുകാർ.

വട്ടിയൂർക്കാവ് വാർഡിലെ കാവല്ലൂരിൽ ചൈത്രം റെസിഡെൻസ് അസോസിയേഷനിൽ ഉൾപ്പെടുന്ന ശ്രീകണ്ഠൻ ശാസ്‌താക്ഷേത്രത്തിലേക്കു പോകുന്ന റോഡാണ് രണ്ടാഴ്‌ച മുൻപ് ടാറിടലിനായി ചല്ലി നിരത്തിയത്. മഴ തുടങ്ങിയതോടെ പണിനിലച്ചു. ടാറിടൽ നടന്നില്ല. ഇപ്പോൾ നടന്നുപോകാനും വാഹനം പുറത്തിറക്കാനും കഴിയാത്ത ദുരിതത്തിലാണ് പ്രദേശത്തെ അൻപതോളം വീട്ടുകാർ.

ഒരു വർഷം മുൻപ് പൈപ്പിടലിനായി ഈ റോഡ് കുത്തിപ്പൊളിച്ചിരുന്നു. പൈപ്പിട്ടശേഷം യാതൊരു പണികളും നടന്നില്ല. റോഡിൽ പലയിടത്തും കുഴികളായി. കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭാരവാഹികളും നാട്ടുകാരും ചേർന്ന് കോൺക്രീറ്റ്‌ ചെയ്‌ത്‌ റോഡിലെ കുഴികൾ അടച്ച് അത്യാവശ്യം ഗതാഗതയോഗ്യമാക്കി.

ഇതിനുപിന്നാലെ റോഡ് ടാറിടലിനായി അധികൃതരെത്തി. എന്നാൽ, മഴക്കാലമായതിനാൽ അതുകഴിഞ്ഞ് ടാറിടൽ മതിയെന്ന് അറിയിച്ചതായി റസി. അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇതുകേൾക്കാതെ കോൺക്രീറ്റ് ചെയ് കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയ റോഡ് കുത്തിപ്പൊളിച്ച് ചല്ലി നിരത്താൻ തുടങ്ങി.

പിന്നാലെ മഴയെത്തിയതോടെ പണികൾ നിലച്ചു. രണ്ടാഴ്ചയായി വാഹനങ്ങൾപോലും പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *