Your Image Description Your Image Description

ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ജൂനിയര്‍ ക്രിക്കറ്റ് താരമായിരുന്ന കാലഘട്ടങ്ങളില്‍ താനും മുംബൈയിലെ സഹ താരങ്ങളും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ച് മാത്രമായിരുന്നുവെന്നും രോഹിത് തുറന്നു പറഞ്ഞു.

പൂജാരയുടെ ഭാര്യ പൂജയുടെ ‘ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു രോഹിത് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ വരെ ക്രീസില്‍ ഉറച്ചു നിന്നു ബാറ്റ് ചെയ്യാനുള്ള പൂജാരയുടെ മികവിനെയാണ് രോഹിത് പ്രശംസിച്ചത്. പൂജാരയ്‌ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക തന്റെ അമ്മയോട് പങ്കുവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.

‘എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങ്ങുകളില്‍ പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു. മത്സരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും മുഖത്തിന്റെ നിറം മാറിയിട്ടുണ്ടാകും’, രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *