Your Image Description Your Image Description

ആന്ധ്രാപ്രദേശ് : ആന്ധ്രയിൽ പഴം കാട്ടി മൂന്ന് വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 കാരനായ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. അവിടെ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്. കുട്ടിക്ക് പഴം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. പീഡനത്തിനിടെ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തി കട്ടി ഉപേക്ഷിച്ചു.

കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും തിരിക്കിയിറങ്ങി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി റഹ്മത്തുളളയാണെന്ന് വ്യക്തമായി. നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *