Your Image Description Your Image Description

യുക്രെയ്നിൽ വീണ്ടും കനത്ത ആക്രമണവുമായി റഷ്യ. വടക്കുകിഴക്കൻ സുമി മേഖലയിൽ ശനിയാഴ്ച രാവിലെ ബസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു.

മൂന്ന് വർഷത്തിനിടെ ആദ്യമായി തുർക്കിയയിലെ ഇസ്തംബൂളിൽ യുക്രെയ്നുമായി വെടിനിർത്തൽ ചർച്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം. കരയുദ്ധം നടക്കുന്ന പ്രദേശത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള സുമിയിലെ ബിലോപില്ലിയ നഗരത്തിലാണ് ആക്രമണമുണ്ടായത്.

ബോംബിങ്ങിൽ തകർന്ന ബസിന്റെ ചിത്രങ്ങൾ യുക്രെയ്ൻ പൊലീസ് പങ്കുവെച്ചു. വയോധികരായ സ്ത്രീകളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. യുദ്ധത്തെ തുടർന്ന് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *