Your Image Description Your Image Description

സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തിയാണ് രജിത് കുമാർ വാ​ഹനമോടിക്കുന്നത്. ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാളുമാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് സംഘത്തിന്റെ യാത്ര. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് സംഘം മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്ത്.

നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെൽറ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റിൽ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലെന്നാണ് ഇവരുടെ പക്ഷം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസൺസിന്റെ ആവശ്യം. എംവിഡിയെ ടാഗ് ചെയ്താണ് ആളുകൾ ഇക്കാര്യം ആവശ്യപ്പെടുന്നത്.

അതേസമയം, രേണു വേറിട്ട ലുക്കിലെത്തിയ വീഡിയോയും വൈറലായിരുന്നു. സ്കൂൾ കുട്ടിയായി യൂണിഫോമിൽ തിളങ്ങുന്ന രേണുവാണ് പുതിയ വീഡിയോയിലുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടാണ് സ്കൂൾ കൂട്ടിയായി രേണു അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിക്കുന്നത്. അതേ സമയം തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ കമൻറുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസ ഒന്നുമല്ലെന്നും മനുഷ്യനല്ലേ പ്രതികരിച്ച് പോകുമെന്നും രേണു പറയുന്നു. തൻറെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല. നാളെ അത് തോന്നി കൂടായ്കയില്ലെന്നും രേണു പറയുന്നുണ്ട്.

‘ജാതിയൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുലജാത ഒന്നും അല്ല. എടീ അട്ടപ്പാടി എന്ന് വിളിച്ച് അധിക്ഷേപിച്ചവരുണ്ട്. ഞാൻ അതെ എന്നാണ് പറഞ്ഞത്. കോളനി എന്ന് വിളിക്കും. അതെ ഞാൻ കോളനിയിൽ താമസിച്ച ആളാണ്. എടീ കോളനി എന്നൊക്കെയാണ് വിളിക്കുന്നത്. എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേൾക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ല. എന്നെ ചീത്തയാണ് പലരും വിളിക്കുന്നത്. ഞാനും പ്രതികരിച്ച് പോകും. ഞാനും മനുഷ്യനല്ലേ’ എന്ന് രേണു ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *