Your Image Description Your Image Description

ലഖ്നൗ: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ എല്‍കെ അദ്വാനി പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ ആണ് അദ്വാനി പങ്കെടുക്കുന്ന കാര്യം അറിയിച്ചത്. അലോക് കുമാറും, ആര്‍ എസ് എസ് നേതാക്കളായ കൃഷ്ണ ഗോപാല്‍, രാം ലാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചടങ്ങിനുള്ള ക്ഷണ പത്രിക അദ്വാനിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം പങ്കെടുക്കും എന്ന് സ്ഥിരീകരിച്ചത്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും, ചടങ്ങില്‍ പങ്കെടുക്കില്ല എന്നും,ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചെന്നും അത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതില്‍ ബിജെപി ക്ക് ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇവരെ ക്ഷണിച്ചത്. അതേസമയം ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് വിശദീകരണവുമായി മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് വന്നു. ശങ്കരാചാര്യരെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നും, ബിജെപി യും വി എച് പിയും മതത്തെ അപമാനിക്കുകയും ഹിന്ദു നേതാക്കളെയും മതത്തെയും ഭിന്നിപ്പിക്കുകയും ചെയ്യുകയാണെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *