Your Image Description Your Image Description

ലോക സമാധാനത്തിന് വേണ്ടി ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി അമേരിക്കയിലെ പാക് അംബാസിഡര്‍ റിസ്‌വാന്‍ സയ്യിദ് ഷെയ്ക്കാണ് ഡോണള്‍ഡ് ട്രംപിനോട് സഹായം തേടിയത്. പെഹല്‍ഗാമിലെ ഭീകാക്രമണത്തിന് ശേഷം ഇന്ത്യന്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് സഹായം തേടുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാരണം കശ്മിര്‍ ആണ്. ‘ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തോട് യുദ്ധത്തിനില്ല. സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക് അംബാസിഡര്‍ വ്യക്തമാക്കി. അമേരിക്കന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിദശമാക്കുന്ന തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുന്നതിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *