Your Image Description Your Image Description

ദുബൈ ഗാർഡൻ ഗ്ലോ പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. 10ാമത് സീസൺ അവസാനിപ്പിച്ചുകൊണ്ട് ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതർ പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വെളിപ്പെടുത്തിയത്. പുതുമകളോടെയാണ് പുതിയ സ്ഥലത്ത് ഗാർഡൻ ഗ്ലോ ആരംഭിക്കുക. നിലവിൽ സഅബീൽ പാർക്കിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. അടുത്ത സീസൺ ആരംഭിക്കുന്ന തീയതിയോ പുതിയ സ്ഥലമോ വെളിപ്പെടുത്തിയിട്ടില്ല.

കുട്ടികളെയും കുടുംബങ്ങളെയും ധാരാളമായി ആകർഷിക്കുന്ന നഗരത്തിലെ വിനോദ കേന്ദ്രമാണ് ഗാർഡൻ ഗ്ലോ. 2015ലാണ് സഅബീൽ പാർക്കിൽ ഗാർഡൻ ഗ്ലോ തുറന്നത്. വർണപ്രകാശം നിറഞ്ഞ ശിൽപങ്ങൾ, ജീവൻ തുടിക്കുന്ന ആനിമേട്രോണിക് ദിനോസറുകൾ, പുനരുപയോഗം ചെയ്ത വസ്തുക്കളിൽ നിന്ന് നിർമിച്ച പരിസ്ഥിതി-തീം ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രമായി ചുരുങ്ങിയ കാലത്തിനിടക്ക് ഇത് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *