Your Image Description Your Image Description

ഡല്‍ഹി: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു നായ പോലും സ്വാതന്ത്ര്യ സമരത്തില്‍ ചത്തിട്ടില്ലെന്നാണ് ഖര്‍ഗെയുടെ പരാമര്‍ശം. ആര്‍എസ്എസില്‍ നിന്ന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ എന്നും ഖര്‍ഗെ ചോദിച്ചു. നെഹ്റു 13 വര്‍ഷം ജയിലില്‍ കിടന്നു, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവന്‍ നല്‍കിയെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിവാദ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ച് പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാമര്‍ശിച്ചു. കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. ‘കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്ന് ഖര്‍ഗെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *