Your Image Description Your Image Description

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ആറുമാസം കൊണ്ട് ലോകോത്തര ബാറ്ററാക്കി മാറ്റുമെന്ന് മുന്‍ ഇന്ത്യന്‍ താരം യോഗ്രാജ് സിങ്. അര്‍ജുനെ ആറു മാസം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്ററാക്കി മാറ്റാന്‍ സാധിക്കു. ബാറ്റിങ്ങില്‍ അവന്റെ കഴിവ് എത്രത്തോളമാണെന്ന് എനിക്ക് മാത്രമേ അറിയൂ. അവന്‍ മുമ്പ് എന്റെ കൂടെ പരിശീലിച്ചിരുന്നു. അതിന് ശേഷം അവന്‍ രഞ്ജിയില്‍ സെഞ്ച്വറി അടിച്ചു. ഈ മാറ്റം ഇനിയുമുണ്ടാകുമെന്ന് യോഗ്രാജ് സിങ് പറഞ്ഞു.

അതെസമയം രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്ന അര്‍ജുന്‍ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ഗോവയിലേക്ക് മാറിയിരുന്നു. അര്‍ജുന്‍ 17 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2021ലെ താരലേലത്തിലാണ് അര്‍ജുന്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അഞ്ചുമത്സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. 2025ലെ മെഗാലേലത്തിനവസാനം അര്‍ജുനെ മുംബൈ സ്വന്തമാക്കിയെങ്കിലും ആദ്യ മത്സരത്തിന് ഇറക്കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *