Your Image Description Your Image Description
മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ സഞ്ചാരികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച്‌ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് ഇന്ത്യാക്കാരുടെ പ്രതിഷേധ നടപടി.
മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പിന്നാലെ മാലിദ്വീപിലേക്കുള്ള 8,000-ത്തിലധികം ഹോട്ടല്‍ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളുമാണ് ഇതിനകം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപകരമായ പരാമര്‍ശം. മാലിദ്വീപിലെ യുവ ശാക്തീകരണ മന്ത്രിയാണ് ഷിയുന. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു പരിഹാസം.

ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ നരേന്ദ്ര മോദി പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അപകീര്‍ത്തി പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *