Your Image Description Your Image Description

യ്പൂര്‍: ബലാത്സംഗക്കേസിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

രാജസ്ഥാൻ മുൻ എം.എല്‍.എ മേവാരം ജെയ്നിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. 023 ഡിസംബറിലാണ് ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തത്.

രണ്ട് വര്‍ഷം മുമ്ബ് തന്റെ കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ജെയിൻ, ആര്‍‌.പി‌.എസ് ഓഫീസര്‍ ആനന്ദ് സിങ് രാജ്‌പുരോഹിത് എന്നിവരുള്‍പ്പെടെ ഒമ്ബത് പേര്‍ക്കെതിരെ കുട്ടിയുടെ ബന്ധു പരാതി നല്‍കിയിരുന്നു. 2

ജെയ്നിനും മറ്റ് എട്ട് പേര്‍ക്കുമെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്ത്രയാണ് ജെയ്നിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിനാലാണ് മുൻ എം.എല്‍.എയുടെ അംഗത്വം റദ്ദാക്കിയതെന്ന് സിങ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *