Your Image Description Your Image Description
Your Image Alt Text

കൊടുങ്ങല്ലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോക മല്ലേശ്വരം പടാകുളം അടിമ പറമ്പിൽ മുഹമ്മദ് സാലിഹ്(23), അഴീക്കോട് കൊമ്പനേഴത്ത് മുഹമ്മദ് മുസ്തഫ(23), എറിയാട് പേബസാർ വയ്യാട്ട് കുണ്ടിൽ മുഹമ്മദ് ഈസ(25), അഴീക്കോട് മേനോൻ ബസാർ കുഴിക്കണ്ടത്തിൽ നൗഫൽ(22) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരനും, ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും അറസ്റ്റ് ചെയ്തത്.

എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ തേവാലിൽ സംഗീത്, തട്ടാരിൽ വിപിൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. സാരമായി പരിക്കേറ്റ വിപിൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഴീക്കോട് മേനോൻ ബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഗീത് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്നായിരുന്നു അക്രമം നടത്തിയത്. പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇവരെ ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *