Your Image Description Your Image Description

വെള്ളറട: തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒന്നാംവര്‍ഷ ബി.കോം വിദ്യാർഥിയായ കാട്ടാക്കട കുരുതംകോട് തലക്കോണം ആദിത്യ ഭവനില്‍ എസ്.ആര്‍. ആദിഷിനാണ് മർദനമേറ്റത്. ആക്രമണത്തിന് നേതൃത്വം നൽകിയ കോഴിക്കാലന്‍വിള ഇഴയ്‌ക്കോട് വിളവൂര്‍ക്കല്‍ വീട്ടിൽ ജിതിനെ (18) അറസ്റ്റ് ചെയ്തു. ജിതിനും കൂട്ടുകാരായ അഞ്ചുപേരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ആദിഷിന്‍റെ പിതാവ് ശ്രീകുമാറാണ് ആര്യംകോട് പൊലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയത്. മര്‍ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറിയിരുന്നു.

27ന് ഉച്ചക്കായിരുന്നു സംഭവം. മാസങ്ങള്‍ക്ക് മുമ്പ് ജിതിനും മറ്റൊരു വിദ്യാർഥിയും തമ്മിൽ കോളജ് പരിസരത്ത് വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തില്‍ അന്ന് ആദിഷ് ഇടപെട്ടതിനുള്ള വൈരാഗ്യമാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിന് പിന്നിൽ. ജിതിനും സംഘവും ആദിഷിനെ മർദിക്കാൻ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സ്കൂൾ കഴിഞ്ഞ് മടങ്ങി വരുമ്പോളായിരുന്നു ആക്രമണം. ആദിഷിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ തന്‍സീം അബ്ദുൽസമദ്, സബ് ഇൻസ്പെക്ടര്‍ ഷൈലോക്ക്, എസ്.സി.പി.ഒ വിലാസനന്‍, എ.എസ്.ഐ അജിത്കുമാര്‍, സി.പി.ഒ അഖിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *