Your Image Description Your Image Description

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ദ്യക്‌സാക്ഷികളില്ലാത്ത കേസാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം വേണം. ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറെന്നും പ്രതിഭാഗം കോടതിയെ അറിയച്ചു. അതെസമയം ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

2019 ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 27 ന് സജിതയുടെ ഭര്‍ത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആദ്യം പ്രതി കോടതിയില്‍ ഇരട്ടക്കൊല ചെയ്തത് താനാണെന്ന് വ്യക്തമാക്കിയിരുന്നു.

‘രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നല്‍കുന്നത്’ – ഇതായിരുന്നു കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയ സമയത്തെ ചെന്താമരയുടെ നിലപാട്.

കുറ്റം സമ്മതിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അറിയാമോയെന്നും വക്കീലുമായി സംസാരിക്കണോയെന്നും കോടതി ചോദിച്ചു. ജഡ്ജി എസ് ശിവദാസ് സമയം അനുവദിച്ചു. 10 മിനുറ്റിന് ശേഷം കോടതി വീണ്ടും ചേര്‍ന്നു. കുറ്റം സമ്മതിക്കാന്‍ തയാറുണ്ടോയെന്ന് വീണ്ടും ചോദിച്ചു. തയ്യാറല്ലെന്നാണ് ചെന്താമര മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *