Your Image Description Your Image Description

അത്ഭുതങ്ങളുടെ ലോകമാണ് ബഹിരാകാശം. മാനത്തെ അമ്പിളിമാമന് കണ്ടു തുടങ്ങിയത് മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബഹിരാകാശം ഓരോരുത്തർക്കും വിസ്മയ കാഴ്ച തന്നെയാണ്. സ്വർഗ്ഗരാജ്യം വെളുത്ത പഞ്ഞിക്കിട്ടു പോലുള്ള മേഘങ്ങൾക്കപ്പുറം എന്ന് വിശ്വസിച്ചിരുന്നവർ പിന്നീട് മേഘ കെട്ടുകളെയും വകഞ്ഞു മാറ്റി ആകാശത്തിന്റെ അതിരുകളും കടന്ന് ചന്ദ്രനിലും ബഹിരാകാശത്തും ഒക്കെ നിലയത്തിലുംഒക്കെ ചെന്നെത്തി.ബഹിരാകാശ നിലയം പണിഞ്ഞ് അവിടെ താമസമാക്കി. ബഹിരാകാശത്തിനൊപ്പം തന്നെ ബഹിരാകാശ സഞ്ചാരികളും എന്നും അത്ഭുതം കൂറുന്ന കണ്ണുകളുടെ കേന്ദ്രമായിരുന്നു. ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സുഹൃത്തും അവരുടെ നീണ്ട കാലത്തെ അവിടത്തെ താമസവും തിരിച്ചുവരാനുള്ള പ്രതിസന്ധികളും നാം ഉറ്റുനോക്കിക്കൊണ്ടിരുന്നതാണ്.ഒന്നും രണ്ടുമല്ല എട്ടുമാസമാണ് സുനിതാ വില്യംസും ബഹിരാകാശത്ത് താമസിക്കേണ്ടി വന്നത്.നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. 2024 ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സീറോ-ഗ്രാവിറ്റിയില്‍ കഴിയുന്ന ഇരുവര്‍ക്കും ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന ശാരീരിക വെല്ലുവിളികള്‍ വിവരണാതീതമാണ്. ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും ആയാസമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത് . വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അ‌ഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടത്തിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതുപോലെ മടങ്ങിവരാനായില്ല. ഇതോടെ ഐഎസ്എസില്‍ കുടുങ്ങിയ ഇരുവരും മാര്‍ച്ച് 19ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ ഭൂമിയില്‍ തിരിച്ചെത്തും. എന്നാല്‍ സുനിതയ്ക്കും ബുച്ചിനും ഭൂമിയിലേക്കുള്ള പ്രവേശനം എത്ര എളുപ്പമല്ല. സീറോ-ഗ്രാവിറ്റി നിലനില്‍ക്കുന്ന ബഹിരാകാശത്ത് നിന്നും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാന്‍ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഏറെ സമയം വേണ്ടിവരും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഭാരമില്ലാത്ത അവസ്ഥയിലാണ് സഞ്ചാരികള്‍ കഴിയുക എന്നതുകൊണ്ട് തന്നെ ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ഭൂമിയിലെ ഗുരുത്വാകർഷണ ബലവുമായി ശരീരം പുനഃക്രമീകരിക്കുമ്പോൾ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാകും, അതുമായി പൊരുത്തപ്പെടുന്നത് വലിയ വെല്ലുവിളിയാവും. അതിനാല്‍തന്നെ ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എത്ര കഠിനമായിരിക്കുമെന്ന് ബുച്ച് വില്‍മോര്‍ വിവരിക്കുന്നുണ്ട് . ഗുരുത്വാകര്‍ഷണം വലിയ വെല്ലുവിളിയാണ്,എന്നും ഭൂ ഗ്രാവിറ്റി എല്ലാറ്റിനെയും വലിച്ചുതാഴ്ത്തും എന്നും ശരീര ദ്രവങ്ങളില്‍ പോലും മര്‍ദ്ദ വ്യത്യാസം അനുഭവപ്പെടും എന്നും അദ്ദേഹം പറഞ്ഞു .ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും ഭാരോദ്വഹനം ചെയ്യുന്നതിന് സമാനമാണെന്ന് അതുകൊണ്ട് തന്നെ ഇവർക് തോന്നും . സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിയും ബുച്ചും ഡ്രാഗണ്‍ ക്യാപ്സൂളില്‍ ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. നിലവില്‍ സ്പേസ് സ്റ്റേഷന്‍റെ കമാന്‍ഡറായ സുനിത വില്യംസ് ക്രൂ-10 ദൗത്യത്തില്‍ വരുന്ന പുതിയ കമാന്‍ഡര്‍ക്ക് ഐഎസ്എസിന്‍റെ ചുമതല കൈമാറിയ ശേഷമാണ് ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുക.ഇനി കാത്തിരിപ്പാണ് അവർ മടങ്ങിയെത്തി മുത്തശ്ശിക്കഥ കേൾക്കുന്ന പോലെ അത്ഭുതങ്ങളുടെ കലവറയായ ബഹിരാകാശ വിശേഷങ്ങൾ കേൾക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *