Your Image Description Your Image Description

കർണാടക: അനുസരണക്കേട് കാണിച്ചതിന്റെ പേരിൽ ബെംഗളൂരുവില്‍ 11കാരിക്ക് ക്രൂര മര്‍ദനം. സംഭവത്തില്‍ മദ്രസ പ്രിന്‍സിപ്പളിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് അറസ്റ്റിലായത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി മർദ്ദന വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് അടി കൊണ്ടതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് അമത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു മര്‍ദനം. കഴിഞ്ഞ വർഷം ജൂലൈയിൽ മദ്രസയിൽ പ്രവേശനം നേടിയ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. കുട്ടികളെ മുഹമ്മ്ദ് ഹസൻ സ്ഥിരമായി ഉപദ്രവിക്കുന്നത് സ്ഥാപനത്തിലെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്ന് തെളിവ് ലഭിച്ചതായി ബെംഗളൂരു നോർത്ത് പൊലീസ് അറിയിച്ചു. ഇതിനു മുൻപും പ്രതി പല കുട്ടികളെയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. പുറത്ത് പറയാതെ പോയ ഇത്തരത്തിലുള്ള നിരവധി കേസുകൾ ഇനിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *