Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ ടെറസിൽനിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തിൽ യുവാവ് പിടിയിൽ. വേങ്ങേരി തടമ്പാട്ടുതാഴം കല്ലുട്ടിവയൽ അബ്ദുൽ മജീദ് (60) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്തായ വേങ്ങേരി വഴിപോക്ക് നിലം വീട്ടിൽ അരുണിനെ (ലാലു 40) ചേവായൂർ പൊലീസ് ഇൻസ്‍പെക്ടർ കെ.കെ. ആഗേഷ് അറസ്റ്റ് ചെയ്തത്.

പുതുവത്സര തലേന്ന് ആൾത്താമസമില്ലാത്ത കെട്ടിടത്തിന്റെ മുകളിലിരുന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം ആഘോഷം നടത്തിയിരുന്നു. പത്തുമണിയോടെ മജീദും അരുണും ഉൾപ്പെടെ ആറുപേർ മാത്രമായി. വിഹിതമെടുത്ത് കേക്ക് വാങ്ങുന്നത് സംബന്ധിച്ച് മജീദും അരുണും തമ്മിൽ തർക്കമുണ്ടാവുകയും മറ്റു നാലുപേരും കൂടി പിടിച്ചുമാറ്റുകയും ചെയ്തു.

തുടർന്ന് കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തിനെ ചവിട്ടി അരുൺ മജീദിനെ ടെറസിനു മുകളിൽനിന്ന് തള്ളിയിടുകയായിരുന്നു. അബ്ദുൽ മജീദിന്റെ ശരീരത്തിന് പുറത്ത് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ കൃത്യം നടന്ന വീടിനകത്താക്കി അരുൺ ഇവിടെനിന്ന് കടന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച പരിക്ക് മൂലം അബ്ദുൽ മജീദ് മരണപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *