Your Image Description Your Image Description
Your Image Alt Text

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ പല വിപണികളിലും ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിന് പിന്നാലെ വലിയ നഷ്ടമുണ്ടായെന്ന് മക്ഡോണാള്‍ഡ്സിന്റെ സി.ഇ.ഒ ക്രിസ് ചെംചിൻസ്കി.

മക്ഡോണാള്‍ഡ്സും സ്റ്റാര്‍ബക്സും ഉള്‍പ്പടെ നിരവധി പാശ്ചാത്യബ്രാൻഡുകള്‍ക്കെതിരെ ബഹിഷ്‍കരണ കാമ്ബയിനുകള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമൂലം വലിയ നഷ്ടമുണ്ടായെന്ന് മക്ഡോണാള്‍ഡ്സ് സി.ഇ.ഒ വെളിപ്പെടുത്തിയത്.

മക്ഡൊണാള്‍ഡ്സിനെതിരായ വ്യാജ പ്രചാരണമാണ് ബിസിനസിനെ സ്വാധീനിച്ചതെന്ന് കമ്ബനി സി.ഇ.ഒ അറിയിച്ചു.  മുസ്‍ലിം രാജ്യങ്ങളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന എല്ലായിടത്തും മക്ഡോണാള്‍ഡ്സിനെ പ്രതിനിധീകരിക്കുന്നത് അവിടത്തെ പ്രാദേശിക ഓണര്‍മാരും ഓപ്പറേറ്റര്‍മാരുമാണ്. അവര്‍ അവരുടെ കമ്യൂണിറ്റികള്‍ക്ക് പിന്തുണ നല്‍കുകയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.

ഇസ്രായേല്‍ പ്രതിരോധസേനക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ടെന്ന് മക്ഡൊണാള്‍ഡ്സ് അറിയിച്ചതിന് പിന്നാലെയാണ് കമ്ബനിക്കെതിരെയുള്ള ബഹിഷ്‍കരണ കാമ്ബയിൻ ശക്തമായത്. അറബ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ലോകത്തെ പല വിപണികളിലും മക്ഡൊണാള്‍ഡ്സിനെതിരെയുള്ള കാമ്ബയിൻ ശക്തമായിരുന്നു. എന്നാല്‍, ഇതുമൂലം നഷ്ടമുണ്ടായിട്ടുണ്ടെന്ന് കമ്ബനി സി.ഇ.ഒ അറിയിക്കുന്നത് ഇതാദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *