Your Image Description Your Image Description
Your Image Alt Text
ജൂബിലി ഹില്‍സ്; ഹൈദരബാദിൽ പീഡിപ്പിച്ചെന്നാരോപിച്ചു പണം തട്ടാന്‍ ശ്രമം നടത്തിയ യുവതി പിടിയിൽ. ഹൈദരബാദ് നഗരത്തിലെ ജൂബിലി ഹില്‍സില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവം.  സാദിയ നദീമ സുല്‍ത്താന എന്ന 48കാരിയാണ് അറസ്റ്റിലായത്.
കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയതിനുശേഷം പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പണം തട്ടാന്‍ ശ്രമിച്ചത്. .വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു ടാക്സി ഡ്രൈവറായ പരമാനന്ദ്. ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റിനു സമീപം വച്ച്‌, ഒരുയുവതി കൈകാണിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ജംഗ്ഷന്‍ വരെ ലിഫ്റ്റ് നല്‍കാമോയെനന്നായിരുന്നു യുവതി ചോദിച്ചത്.
അഭ്യര്‍ത്ഥന പരിഗണിച്ച പരമാനന്ദ് യുവതിയെ കാറില്‍ കയറ്റിയാത്ര തുടര്‍ന്നു. എന്നാല്‍ ജംഗ്ഷനിലെത്തിയപ്പോള്‍ യുവതി കാറില്‍ നിന്ന് ഇറങ്ങണമെങ്കില്‍ 5000 രൂപ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. സ്വയം വസ്ത്രങ്ങളും വലിച്ചു കീറി.

യുവതിയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ ഭയന്ന ഡ്രൈവര്‍ പണം എടിഎമ്മില്‍ നിന്ന് എടുത്തുതരാമെന്നു പറഞ്ഞ് യുവതിയെ സമാധാനിപ്പിച്ചു. യാത്രക്കിടെ കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. ഡ്രൈവര്‍ തനിക്കുണ്ടായ അനുഭവം വിവരിച്ചതോടെ പൊലീസ് യുവതിയെ തടഞ്ഞുവച്ചു. വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചുകയറി ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കിയ ഇവര്‍ക്കിതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 47 കേസുകളുണ്ടെന്നു ജൂബിലി ഹില്‍സ് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ സാദിയയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *