Your Image Description Your Image Description

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസിൽ ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ എന്നിവരാണ് പ്രതികൾ.

ആത്മഹത്യാ കുറിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷിക്കണം എന്ന് ഐസി ബാലകൃഷ്ണൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ചില വരികൾ വെട്ടിയ നിലയിലാണ്. എംഎൽഎക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ നടക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകൻ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും അന്വേഷണത്തിൽ ഇടപെടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. കേസിള വാദം നാളെയും തുടരും. ഉത്തരവ് വരുന്നത് വരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്‍റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *