Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്ന അപേക്ഷയിൽ വാരണാസി ജില്ലാ കോടതി ഇന്ന് തീരുമാനമെടുക്കും. ജില്ല ജഡ്ജി വി.കെ വിശ്വേഷ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

പുരാവസ്തു വകുപ്പ് ആണ് അപേക്ഷ നൽകിയത്.  ഇന്നലെ ആയിരുന്നു അപേക്ഷയില്‍ അന്തിമ തീരുമാനം കോടതി എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കൃത്യമായ കാരണം പറയാതെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ജില്ലാ ജഡ്ജിയോട് റിപ്പോര്‍ട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ മാത്രമെ ഇരുവിഭാഗങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുകയുള്ളു.

വാരാണസിയില്‍ ഗ്യാൻവാപി മസ്ജിദ് പൊളിച്ച്‌ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി മുസ്‍ലിം പക്ഷത്തെ നിരവധി ഹരജികള്‍ ഡിസംബര്‍ 19ന് അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *