Your Image Description Your Image Description
Your Image Alt Text

ലോവ: അമേരിക്കയിലെ ലോവയിൽ അവധിക്കാലത്തിന് ശേഷം തുറന്ന് സ്കൂളിൽ 17കാരന്റെ വെടിവയ്പിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്.

ഡിലന്‍ ബട്ട്ലർ എന്ന 17കാരന്‍ അപ്രതീക്ഷിതമായി സ്കൂളിലേക്ക് തോക്കുമായി എത്തി ആക്രമണം നടത്തിയതിന് കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വിദ്യാർത്ഥിയെ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് വിശദമാക്കി. സ്കൂളിലെ പ്രിന്‍സിപ്പൽ അടക്കമുള്ളവർക്കാണ് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.

സ്കൂളിലെ വിദ്യാർത്ഥികൾ കാലങ്ങളായി പരിഹസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു 17കാരനെന്നും പൊതുവെ ഒതുങ്ങിയ സ്വഭാവമായിരുന്നു ഡിലനെന്നുമാണ് സുഹൃത്തുക്കളും അവരുടെ അമ്മമാരും വിശദമാക്കുന്നത്. ലോവയിലെ പെറിയിലെ സ്കൂളിലാണ് വെടിവയ്പ് നടന്നത്. പെറി ടൌണിന്റെ ഒരു സൈഡിലായാണ് വെടിവയ്പ് നടന്ന സ്കൂൾ പ്രവർത്തിക്കുന്നത്. രണ്ട് തോക്കുകളുമായാണ് 17കാരന്‍ സ്കൂളിലേക്കെത്തിയത്. ഷോട്ട് ഗണും ഹാന്‍ഡ് ഗണും ഉപയോഗിച്ച് വെടിവയ്പ് നടത്തിയ 17 കാരന്റെ പക്കൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *