Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് പൊതുവെ കുറഞ്ഞുവരികയാണ്. എങ്കിലും ഇപ്പോഴുമുണ്ട് 3.23 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം.2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവുമധികം നിഷ്‌ക്രിയ ആസ്തിബാധ്യതയുള്ളത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 86,974 കോടി രൂപ. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 65,563 കോടി രൂപ.

കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞുവരികയാണ്. കാര്‍ഷിക, അനുബന്ധ മേഖലയിലെ കിട്ടാക്കടം 12 പൊതുമേഖലാ ബാങ്കുകളിലുമായി 2021-22ല്‍ 25967 കോടിയായിരുന്നത് 2022-23-ല്‍ 25692 കോടിയായി കുറഞ്ഞു. ഈ സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ 30 വരെ ഇത് 13,204 കോടി മാത്രമാണ്. വ്യവസായമേഖലയിലും കുറഞ്ഞുവരുന്ന പ്രവണതയാണ്. 2021-22ല്‍ 35,688 കോടിയായിരുന്നത് 2022-23ല്‍ 21,746 കോടിയായി കിട്ടാക്കടം കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 8992 കോടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *