Your Image Description Your Image Description
Your Image Alt Text

വിദർഭസംസ്ഥാനം രൂപവത്കരിക്കണമെന്ന വാദം വീണ്ടും ശക്തമാകുന്നു. ഇൗ ആവശ്യമുന്നയിച്ച് നാഗ്പുരിൽ വിദർഭ സംസ്ഥാന അനുകൂലികൾ ആരംഭിച്ച നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു. സത്യാഗ്രഹം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യനില മോശമായതോടെ ഇവരെ ആശുപത്രിയിലേക്കുമാറ്റി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒളിപ്പോര് മാതൃകയിൽ സമരം ശക്തിപ്പെടുത്തുമെന്നാണ് സമരസമതിയുടെ മുന്നറിയിപ്പ്.

പലവട്ടം ഉയർന്നുവരുകയും പിന്നീട് തണുക്കുകയും ചെയ്ത വിദർഭസംസ്ഥാനവാദം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ അഡ്വ. പ്രശാന്ത് കിഷോറിന്റെ സഹായത്തോടെയാണ് വീണ്ടും ശക്തമായത്. ബി.ജെ.പി. നേതാവ് ആശിഷ് ദേശ്‌മുഖ് സഹായം അഭ്യർഥിച്ചതോടെയാണ് പ്രശാന്ത്കിഷോർ വിഷയത്തിൽ ഇടപെട്ടത്. കഴിഞ്ഞ ജൂലായിൽ കിഷോറിന്റെ പഠനസംഘമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലെ 20 അംഗസംഘം വിദർഭമേഖലയിൽ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *