Your Image Description Your Image Description

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങളിൽ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു . ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യംനല്‍കിയതുമായി ബന്ധപ്പെട്ടാണ് രേവന്ത് റെഡ്ഡി പരാമര്‍ശ൦ നടത്തിയത് . തുടർന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം ഉണ്ടായത് .

കവിതയ്ക്ക് ജാമ്യം നല്‍കിയതിന് സുപ്രീംകോടതിയെ രേവന്ത് വിമര്‍ശിച്ചിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ’15 മാസം കഴിഞ്ഞാണ് ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടിയത്. അരവിന്ദ് കെജരിവാള്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നു. എന്നാല്‍ കേവലം അഞ്ച് മാസം കൊണ്ട് കവിതയ്ക്ക് ജാമ്യം ലഭിച്ചു’. ‘തിരശീലയ്ക്ക് പിന്നിലെ ബിജെപി പിന്തുണ സംബന്ധിച്ച് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു’- റെഡ്ഡി പറഞ്ഞു.

എന്നാല്‍, ജസ്റ്റിസ് ബി ആര്‍ ഗവായ് കെ വി വിശ്വനാഥന്‍, പ്രശാന്ത് കുമാര്‍ മിശ്ര ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത് .

‘ താങ്കള്‍ പറഞ്ഞ പ്രസ്താവനയുടെ രീതി താങ്കളൊന്നു നോക്കു, താങ്കള്‍ ഇന്ന് രാവിലെ പറഞ്ഞ കാര്യം വായിച്ചിരുന്നോ?.ഇത്തരം ഒരു പ്രസ്താവന ഒരു മുഖ്യമന്ത്രിയുടെ വായില്‍ നിന്നുമാണുണ്ടായിരിക്കുന്നത്’- മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മുഖുള്‍ റോത്തഗി, സിദ്ധാര്‍ഥ് ലൂത്താറ എന്നിവരോടായിരുന്നു ജഡ്ജി ഗവായുടെ ചോദ്യം.

2015 ലെ വോട്ടിന് കോഴ അഴിമതി കേസിൽ വിചാരണ തെലങ്കാനയില്‍ നിന്നും ബോപ്പാലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിലാണ് പരാമര്‍ശം ഉണ്ടായത് . ഈ കേസിലെ പ്രതിയാണ് നിലവിൽ രോവന്ത് റെഡ്ഡി.

 

Leave a Reply

Your email address will not be published. Required fields are marked *