Your Image Description Your Image Description

കൊച്ചി : ഇത്തവണത്തെ ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്തുന്ന തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി.

പുഴക്കര ചേന്നാസ് മനയിലെ പി.സി.കൃഷ്ണൻ നമസ്കാര മണ്ഡപത്തിൽ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് തീരുമാനം എടുത്തത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്പെഷൽ സിറ്റിങ്ങാണ് ഉത്തരവിട്ടത്. തുടർന്ന് ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതവും തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്നും അതിനാൽ ഇടപെടാനാവില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലേക്ക് ഈ മാസം ഏഴിനാണ് മാറ്റാൻ തീരുമാനമെടുത്തത്. ഇത് ഭക്തജനങ്ങൾക്കുള്ള സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് .തുടർന്ന് ഇതോടെ കറ്റകൾ കൊടിമരത്തിന് ചുവട്ടിൽ ബലിക്കല്ലിനരികിൽ വച്ച് പൂജ ചെയ്താൽ പന്തീരടി പൂജ പെട്ടെന്ന് കഴിക്കാനും അതുവഴി പുലർച്ചെ 5 മുതൽ ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്താനും. കഴിയും എന്ന് ഭരണസമിതി വിലയിരുത്തി.ഇല്ലം നിറ പൂജയുടെ ആലോചനാ യോഗത്തിൽ ഇത്തവണ പങ്കെടുത്ത തന്ത്രി, ദേവഹിതം അറിയിക്കുകയും ചടങ്ങുകൾ കൊടിമരച്ചുവട്ടിലേക്ക് മാറ്റാവുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *