Your Image Description Your Image Description
Your Image Alt Text

കൊച്ചി സ്വദേശിനിയായ യുവതിയെ ക്ഷേത്രദർശനത്തിനെന്ന വ്യാജേന കോവളത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ശരത് (28), ഗൂഡല്ലൂർ സ്വദേശി സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതി യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സൂര്യയും ഇരയായ പെൺകുട്ടിയും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടുപോകാനെന്ന വ്യാജേനയാണ് സൂര്യ യുവതിയെ കോവളത്തേക്ക് കൊണ്ടുപോയത്. ഒരു സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോൾ സൂര്യ കാമുകൻ ശരത്തിനെ അവിടേക്ക് വിളിച്ചു. ഹോട്ടലിലെത്തിയ ശരത് കൈയിലുണ്ടായിരുന്ന മദ്യം കൂൾഡ്രിങ്കിൽ കലക്കി യുവതിക്ക് നൽകി. ഇത് കുടിച്ച ഉടൻ യുവതി ബോധരഹിതയായി വീണു. ഇതിനെ തുടർന്ന് ശരത് ലൈംഗികമായി പീഡിപ്പിക്കുകയും സൂര്യ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തിങ്കളാഴ്ച വീട്ടിലെത്തിയ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ എടത്തല പോലീസിനെ സമീപിച്ചു. അവിടെ നിന്ന് കേസ് കോവളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മലപ്പുറം പൊന്നാനി സ്വദേശിയാണ് ശരത്.

Leave a Reply

Your email address will not be published. Required fields are marked *