Your Image Description Your Image Description

 

 

വയനാട്: ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇന്നലെ ലഭിച്ച ജീവന്റെ തുടിപ്പുതേടി  രാത്രിയില്‍ നടന്ന തിരച്ചില്‍ ഒന്നും കണ്ടെത്താനാവാതെ അവസാനിപ്പിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ച ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്‌നല്‍ മനുഷ്യന്റെതല്ലെന്ന നിഗമനത്തിലാണ് രണ്ട് ഘട്ടമായി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചത്.

ഒരുപക്ഷ തവളയുടെയോ പാമ്പിന്റെയോ സിഗ്നലാകാം റഡാറില്‍ ലഭിച്ചത്. രണ്ട് തവണയാണ് തെര്‍മല്‍ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചത്. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയിലാണ്. ഫ്ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ എത്തിച്ചായിരുന്നു രാത്രിയിലെ തിരച്ചില്‍ .

 

Leave a Reply

Your email address will not be published. Required fields are marked *