Your Image Description Your Image Description

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഒന്നരവയസ്സുകാരൻ ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ തകർന്നു. നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിലാണ് കാട്ടാന ഇറങ്ങിയത് . ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത് . കല്ലിങ്കര തകര മൂലയിലെ സണ്ണി (60), ഭാര്യ മേരി(52) മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് ആക്രമണ സമയത്ത് കാറിലുണ്ടായിരുന്നത്. കുടുംബം പാട്ടവയലിൽനിന്ന് പാടുന്തറ വഴി നമ്പാലക്കുന്നിലേക്ക് പോകുന്ന സമയത്ത് നെലാകോട്ടയിൽ വെച്ചാണ് കാട്ടാനയുടെ മുന്നിൽ ഇവർ പെട്ടത്.

കാറിന് നേരെ പാഞ്ഞടുത്ത ആന കാറിനുള്ളിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമണത്തിൽ കാറിൻ്റെ മുൻഭാഗവും വലതുവശവും വാതിലുകളും പൂർണമായി തകർന്നു. ശേഷം യാത്രക്കാരെ ഗ്ലാസ്സുകൾ തല്ലിപ്പൊളിച്ചാണ് സുരക്ഷിതരായി പുറത്തിറക്കിയത്.

കാട്ടാന രാവിലെ എട്ടരയോടെ ടൗണിലിറങ്ങി പ്രധാന പാതയിലൂടെ നടന്നാണ് നെലാക്കോട്ട ടൗണിലെത്തിയത്. കാട്ടാനയെക്കണ്ട് അവിടെ ഉണ്ടായിരുന്ന ആളുകൾ ചിതറിയോടി. കേരളാതിർത്തിയോട് ചേർന്ന ടൗണിൽ ഇപ്പോൾ നിരന്തരമായി കാട്ടാനയിറങ്ങുന്നുണ്ട്. സംഭവത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് നെലാക്കോട്ടയിൽ അന്തഃസംസ്ഥാന പാത ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *