Your Image Description Your Image Description

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷി ചേർന്നു. ഒമർ ലുലുവിന്റെ വാദത്തിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാൽ ഈ വാദം തെറ്റ് ആണെന്നും എന്നതടക്കമുള്ളവ ചൂണ്ടിക്കാണിച്ച് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരി വാദം ഉയർത്തിയത് . അതിനാൽ കേസ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഹർജി ജൂലായ് ഒന്നിയിലേക്ക് പരിഗണിക്കാൻ വേണ്ടി മാറ്റി.

നേരത്തേ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പുതിയ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്കാരം ചെയ്‌തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും തങ്ങൾ തമ്മിലുള്ള ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നുമാണ് ഒമർ ലുലുവിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *