Your Image Description Your Image Description

ന്യൂയോർക്ക്: ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ തലവന്‍. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും ജോൺസൻ ആൻഡ് ജോൺസൻ വൈസ് പ്രസിഡന്റ് സാം മൽഡൊണാഡോ ആവശ്യപ്പെട്ടു. ബൈബിൾ വചനങ്ങൾ അനുസരിച്ചാണ് നെതന്യാഹു ഫലസ്തീനിൽ ആക്രമണം നടത്തുന്നതെന്നും മൽഡൊണാഡോ പറഞ്ഞു.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ജോൺസൻ ആൻഡ് ജോൺസൻ. ലിങ്കിഡിനിൽ ഒരു മാസം മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഇസ്രായേൽ അനുകൂലിയുടെ പോസ്റ്റിൽ കമന്റായിട്ടായിരുന്നു വിവാദപരാമർശങ്ങൾ നടത്തിയത്.

”എല്ലാ ഫലസ്തീനികളും ഭീകരവാദികളും കൊല്ലപ്പെടേണ്ടവരുമാണെന്നാണോ പറയുന്നത്? അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ ബോംബാക്രമണം എന്തിനാണെന്നു വ്യക്തമാകുന്നുണ്ട്. എല്ലാവരെയും കൊന്നുകളയണം”-ഇങ്ങനെയായിരുന്നു ആദ്യ പ്രതികരണം.പരാമർശം ലജ്ജാകരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് മറുപടിയെത്തിയതോടെ തന്റെ നിലപാട് കൂടുതൽ വിശദീകരിച്ചുകൊണ്ട് മൽഡൊണാഡോ എത്തുകയും ചെയ്തു.

”ഇസ്രായേലിന് എന്തുവില കൊടുത്തും സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. ഈ പറയുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് എനിക്ക് അറിയാം. ദൈവത്തിനു രാഷ്ട്രീയശരിയുടെ ആവശ്യമില്ലല്ലോ. സ്വയംപ്രതിരോധമൊരുക്കിയില്ലെങ്കിൽ ഇസ്രായേൽ അപ്രത്യക്ഷമായേക്കും; സഹസ്രാബ്ധങ്ങളായി ദൈവം ഇസ്രായേലിനു സംരക്ഷണം നൽകുന്നുണ്ട്. അവൻ മനസ്സ് മാറ്റുമെന്നു തോന്നുന്നില്ല. ഇതു സൈനികപോരാട്ടമല്ല, ആത്മീയയുദ്ധമാണ്. അതു ദൈവം ജയിക്കും.”

Leave a Reply

Your email address will not be published. Required fields are marked *